ശ്രീലങ്കയെ 5 വിക്കറ്റിന് തകർത്ത് ന്യൂസിലാൻഡ് സെമി പ്രതീക്ഷകൾ ശക്തമാക്കി. ബാംഗ്ളൂരുവിൽ നടന്ന മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 172 റൺസ് 24 ഓവറിൽ മറികടന്നായിരുന്നു ന്യൂസിലാൻഡ് ജയം തുടക്കം മുതലെ ആക്രമിച്ച് കളിക്കുന്ന ന്യൂസിലാൻഡ് ബാറ്റർമാരെയാണ് ചിന്നസ്വാമിയിൽ കാണുവാൻകഴിഞ്ഞത്. ഓപ്പൺർമാരായ രചിനും, കോൺവേയും മിന്നും തുടക്കമായിരുന്നു ന്യൂസിലാൻഡിന് സമ്മനിച്ചത് കോൺവേ 45 റൺസും. രചിൻ രവീന്ദ്ര 42 റൺസും നേടി. പിന്നാലെ എത്തിയ മിച്ചൽ തകർത്തടിച്ചപ്പോൾ ന്യൂസിലാൻഡ് ജയം വേഗത്തിലായി. ജയത്തോടെ ന്യൂസിലാൻഡിന് 10 പോയിന്റായി ടോസ് കിട്ടിയ ന്യൂസിലാൻഡ് ക്യാപ്റ്റൻ വില്യംസൺ ബൗളിംഗ് തിരഞ്ഞെടുത്ത തീരുമാനം ശെരിവെക്കുന്ന പ്രകടനമായിരുന്നു തുടക്കം മുതലെ. ശ്രീലങ്കൻ നിരയിൽ കുശാൽ പെരേരയ്ക്കു മാത്രമേ തിളങ്ങാൻ കഴിഞ്ഞുള്ളു 28 പന്തിൽ 51 റൺസാണ് അദ്ദേഹം നേടിയത് 128-9 എന്ന നിലയിൽ കൂപ്പിക്കുത്തിയ ശ്രീലങ്കയെ പത്താം വിക്കറ്റ് കൂട്ടുകെട്ടിൽ ഒരുമിച്ച മധുശങ്കയും തീക്ഷണയും ചേർന്ന് നേടിയ 43 റൺസിന്റെ കുട്ടുകെട്ടാണ് 171 റൺസിലേക് ലങ്കയെ എത്തിച്ചത്
വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സ്: പാകിസ്താനെതിരെ കളിക്കില്ലെന്ന് നിലപാടെടുത്ത് ഇന്ത്യ പിന്മാറി
കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിന് ആഗസ്റ്റ് 21-ന് തുടക്കം; സെപ്റ്റംബർ 6-ന് ഫൈനൽ
കെസിഎൽ ആവേശം തൃശൂരിൽ; ട്രോഫി പര്യടനത്തിന് ഉജ്ജ്വല സ്വീകരണം!
ഇന്ത്യക്കെതിരായ ലോർഡ്സ് ടെസ്റ്റ് ജയിച്ചിട്ടും ഇംഗ്ലണ്ടിന് തിരിച്ചടി: കുറഞ്ഞ ഓവർ നിരക്കിന് പിഴയും പോയിന്റ് കുറവും!