ചരിത്രം കുറിക്കാൻ ഉഗാണ്ട ക്രിക്കറ്റ് !

ചരിത്ര നേട്ടത്തിന് അരികിൽ ഉഗാണ്ട, ഇന്നലെ കെനിയയെ തകർത്ത് ടി 20 ലോകകപ്പിലേക്ക് അടുക്കുകയാണവർ. അടുത്ത വർഷത്തെ ടൂർണമെന്റിൽ ഇടം നേടുന്നതിന് ഒരു ജയം മാത്രം അകലെയാണ് ഉഗാണ്ട. ടൂർണമെന്റിലെ തങ്ങളുടെ അവസാന മത്സരത്തിൽ ഇന്ന് (നവംബർ 30) റുവാണ്ടയെ തോൽപ്പിച്ചാൽ, യോഗ്യതാ റൗണ്ടിൽ നിന്ന് മുന്നേറുന്ന രണ്ടാമത്തെ ടീമായി അവർ നമീബിയയ്‌ക്കൊപ്പം ചേരും. ഇന്നലത്തെ വിജയത്തിൽ ഓപ്പണിംഗ് ബാറ്റർ സൈമൺ സെസെസാസി 50 പന്തിൽ 60 റൺസ് നേടി, ആറാം നമ്പറിൽ നിന്നുള്ള ദിനേഷ് നക്രാനി 23 പന്തിൽ 40 റൺസ് നേടി അവസാന ഓവറുകളിൽ വെടിക്കെട്ട് തീർത്ത് കെനിയയ്ക്ക് 163 റൺസ് വിജയലക്ഷ്യം സമ്മാനിച്ചു. പിന്നീട് നാല് വിക്കറ്റ് വീഴ്ത്തിയ ബിലാൽ ഹസൻ കെനിയ 129 റൺസിന് തകർത്തെറിഞ്ഞു, കഴിഞ്ഞ മത്സരത്തിൽ സിംബാബ്വേയെ തകർത്ത് ഉഗാണ്ട ചരിത്രം കുറിച്ചിരുന്നു ഐസിസി ടെസ്റ്റ് പദവി ഉള്ള രാജ്യത്തെ തോൽപ്പിച്ചായിരുന്നു ഉഗാണ്ടയുടെ നേട്ടം. നിലവിൽ ആഫ്രിക്കയിൽ നിന്നും നമീബിയ അടുത്ത വർഷം അമേരിക്കയിലും വിൻഡീസ് ദ്വീപുകളിലും നടക്കുന്ന ടി 20 ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട്. ആഫ്രിക്കൻ വമ്പൻമാരായ സിംബാബ്‌വേയും കെനിയെയും തകർത്ത് ഉഗാണ്ട ക്രിക്കറ്റ് ലോകത്ത് ചരിത്രം കുറിക്കുകയാണ് ഇന്ന് റുവാണ്ടയെ തോൽപ്പിച്ചാൽ 2024-ലേക്കുള്ള ടി20 ടിക്കറ്റ് ഉഗാണ്ടക്ക് ഉറപ്പിക്കാം. നമീബിയ ഇതിനകം യോഗ്യത നേടി പത്ത് പോയിന്റുമായി പട്ടികയിൽ ഒന്നാമതെത്തി. നിലവിൽ 8 പോയിന്റുള്ള ഉഗാണ്ട, ആറ് പോയിന്റുള്ള സിംബാബ്‌വെ, ആറ് പോയിന്റുള്ള കെനിയ എന്നിവരാണ് രണ്ടാം യോഗ്യത നേടാനുള്ള പോരാട്ടത്തിൽ നിലവിൽ ദുർബലരായ റുവാണ്ടയെ ഉഗാണ്ട തോൽപ്പിക്കാനാണ് സാധ്യത. ടൂർണമെന്റിലെ മൂന്ന് അവസാന മത്സരങ്ങളും ഇന്ന് (നവംബർ 30) വിൻ‌ഹോക്കിൽ നടക്കും